എന്താ അസുഖം .............................................. ?


പന്തളം എന്‍. എസ് .എസ് കോളേജ് ,  പ്രീ ഡിഗ്രി , ഡിഗ്രി പൊളിച്ചടുക്കിയത്‌  ഇവിടെയാണ് . കലാലയ ജീവിതം , ജീവിതത്തില്‍ സുഖമുള്ള ഒരു ഓര്‍മ്മയാണ്  അല്ലേ?.   വിശേഷിച്ചു ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ്  കോളേജ് വിദ്യാഭ്യാസം .

  പ്രീ ഡിഗ്രി പോയതോടെ കോളേജിന്റെ ഗ്ലാമര്‍ പോയി എന്ന് ആരും സമ്മതിക്കും . കോളേജ്  വിദ്യാഭ്യാസ കാലത്തേ ചില ഓര്‍മ്മകള്‍ പങ്കു വെയ്ക്കാം . സുഖമുള്ള ഓര്‍മ്മയോടൊപ്പം മനസില്‍ നൊമ്പരമുണര്‍ത്തുന്ന ചില ഓര്‍മ്മകളും ഉണ്ട് . 
ഡിഗ്രി കാലയളവില്‍ ഉണ്ടായ ചില  ചെറിയ ചെറിയ നേരമ്പോക്കുകളിലേക്ക് വരാം . 

ഒരു കാര്യം സംശയമില്ലാതെ എല്ലാവരും സമ്മതിക്കും ഇനി ആരൊക്കെയാ ,എന്തൊക്കെയ,  ആനയാ , കൂനയാ എന്നൊക്കെ പറഞ്ഞാലും ഫസ്റ്റ് ഇയര്‍ എന്നും ഫസ്റ്റ്  ഇയറാ . അതില്‍ ആര്‍ക്കും സംശയമില്ലേ?  ഇല്ലല്ലോ ?   അതാണ് ! 
ഡിഗ്രി മൂന്നാം വര്ഷം കോളേജില്‍ ചെരക്കുന്ന കാലയളവ്‌  . ഏതാണ്ടൊരു ഓഗസ്റ്റ്‌  മാസം . ഫസ്റ്റ്  ഇയറിലെ കുഞ്ഞുങ്ങള്‍ ചിത്രശലഭങ്ങളെ പ്പോലെ പാറിപ്പറക്കാന്‍  വന്നു തുടങ്ങി .   പ്രീ ഡിഗ്രി കോളേജില്‍ നിന്നും പോയതോടെ  ഡിഗ്രിക്കായി കോളേജില്‍ വരുന്നവര്‍ക്കാര്‍ക്കും മുന്‍പരിചയം ഇല്ലാലോ  അതിനാല്‍ സെക്കന്റ്‌ ഇയര്‍കാരനും  തേര്‍ഡ്  ഇയര്‍കാരനും കൂടി അടക്കി വാഴുന്ന സാമ്രാജ്യത്തിലെക്കാണ്  പാവപ്പെട്ട കുഞ്ഞാടുകള്‍ കടന്നു വരുന്നത് . അതുകൊണ്ട് തന്നെ പെണ്‍ കുഞ്ഞാടുകളെ മേയ്ക്കാന്‍  ഇടയന്മ്മാര്‍ അനവധി ഉണ്ടാകും. ചിലപ്പോള്‍ ഒരു കുഞ്ഞാടിന് തന്നെ പല ഇടയന്മ്മാര്‍ ഉണ്ടാകും  അവരില്‍ ആര് ആദ്യം മേയ്ക്കണം എന്ന് പറഞ്ഞു മത്സരം ഉണ്ടാകും  . ഒരു ധാരണ എത്തിയാല്‍ പിന്നെ കുഞ്ഞാടും ഇടയനും കൂടി കോളേജിന്റെ വിവിധ ഭാഗങ്ങളില്‍ മേഞ്ഞു നടക്കുന്നത് കാണാം . ഇതൊക്കെ പതിവ് കാഴ്ചകള്‍.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒരു എട്ടു എട്ടര മണിമുതല്‍ പത്തു  പത്തര വരെ  അടൂര്‍ കെ.എസ് .ആര്‍. ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ ശബരിമല മണ്ഡല കാലത്തേ തിരക്കാണ് . വരുന്ന കിടാങ്ങളെ ഓരോ ബസില്‍ കയറ്റിവിടണം  പെണ്‍കിടാങ്ങള്‍ എത്തിയാല്‍ ഡ്രൈവറുടെ ഡോര്‍ വഴി അകത്തു കടന്നു പെങ്കൊച്ചിനു കൂടിയുള്ള സീറ്റ്‌ പിടിക്കണം അങ്ങനെ കടുത്ത ഉത്തരവാദിത്വങ്ങള്‍  ആണ്‍ ശിങ്കങ്ങള്‍ക്ക് ഏറേ  ഉണ്ട് .

ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഇപ്പോഴും ചുറു ചുറുക്കോടെ,  ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു എന്നതും പ്രധാന കഥാപാത്രം വിവാഹം കഴിച്ചത് ഒരു പട്ടാള ക്കാരനെ ആണ് എന്നതും ഇതിലെ കഥാപാത്രങ്ങളുടെ പേര് പറയുന്നതില്‍ നിന്നും പിന്‍മ്മാറാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു  ( പട്ടാളം പുരുഷു പറഞ്ഞത് പോലെ പട്ടാളക്കാരന് എന്തുമാകാമല്ലോ ;- മീശ മാധവന്‍ )
മൂന്നാമത്തെ  പീരിയഡില്‍ ക്ലാസ്സ്‌ ഇല്ലായിരുന്നു അതിനാല്‍ ക്ലാസ്സിലിരുന്നു അന്താക്ഷരി കളിച്ചു പഠിക്കുന്നു . അപ്പോള്‍ ഫിസിക്സ്‌ ല്‍ ഉള്ള ഒരു സുഹൃത്ത്‌  വന്നിട്ട്  പറഞ്ഞു " അളിയാ ഫസ്റ്റ്  ഇയര്‍ ഇംഗ്ലീഷില്‍ ഒരു ഫിഗര്‍ വന്നിട്ടുണ്ട്  അടൂര്‍  ഏരിയ ആണ് പക്ഷെ  കര പിടിക്കുന്നില്ല ചുമ്മാതിരിക്കുവാണേല്‍  അളിയനൂടെ വാ  " ഞാന്‍ അപ്പോള്‍ അന്താക്ഷരി ഒരു വഴിക്ക് എത്തിക്കേണ്ടത്‌ കൊണ്ട്  " അളിയന്‍ നോക്കിക്കോ ഇപ്പോള്‍ ഇവിടെ ഇത്തിരി പണിയുണ്ട്  ഓക്കേ ......അല്ലേല്‍ അളിയന്‍ ഒരു കാര്യം ചെയ്യൂ കെമിസ്ട്രി യില്‍ ചെന്ന്  മച്ചമ്പിയേയും കൂടെ വിളിച്ചോ  അവന്‍ പ്രാക്ടിക്കല്‍ കഴിഞ്ഞു ഇറങ്ങി കാണും " 
സത്യം പറഞ്ഞാല്‍ അന്നത്തെ ദിവസം ആ ക്കാര്യം  പിന്നെ നോം അങ്ങട് മറന്നു  . അതിന്റെ കാര്യം അങ്ങട്  വിട്ടേ പോയി .
പിറ്റേ ദിവസം ഫിസിക്സ്‌ ലെ   അളിയനെ അടൂര്‍ സ്റ്റാന്‍ഡില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞു " മച്ചാ അവള്  ഒരു രക്ഷയുമില്ലടെ . അവള് നോര്‍ത്ത് ഇന്ത്യയില്‍ നിന്നും ഉള്ള ഇറക്കു മതിയാണ്  അങ്ങോട്ട്‌ ഇടിച്ചു കയറിയണക്കെയും  ഒരു  മൈന്റും ഇല്ലളിയാ . അല്ല കുഴപ്പമില്ല അവള്  ഇവിടുന്നു പന്തളം ബസിനു കയറുമല്ലോ അന്നേരം ഞാന്‍ പൊക്കിക്കോളാം... "  കൂട്ടുകാരനെ ഒറ്റക്കിട്ടു പോകുന്ന തിന്റെ   വിഷമം കൊണ്ട് മാത്രം ഞങ്ങള്‍ സ്ഥിരമായി പോകുന്ന  STUDENTS  ONLY  ബസിനെ ഒഴിവാക്കി . അയ്യേ അല്ലാതെ വേറെ ഒന്നുംകൊണ്ടല്ല കേട്ടോ .
പക്ഷെ ഞങ്ങള്‍ മൂന്ന് പേരുടെയും പ്രതീക്ഷകളെ പൂവണിയിച്ചു   കൊണ്ട്  ഉത്തരേന്ത്യ യില്‍ നിന്ന്  വന്ന ആ സുന്ദരി അടൂര്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചു . പക്ഷെ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തികൊണ്ട്  ആ കശ്മല അടൂര്‍ സ്റ്റാന്‍ഡിലേക്ക് വന്ന കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി  ( ഇതിനാണോ കാരണവന്മ്മാര്‍  'കിഴക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കിടന്നതുമില്ല ' എന്ന് പറയുന്നത് ) എന്തായാലും ഒരു കാര്യം ഉറപ്പ് ഉത്തരേന്ത്യ യില്‍ എവിടോ ജോലി ചെയുന്ന ആ ചിന്ന കശ്മലയുടെ മാന്യ പിതാശ്രീ അടുപ്പിച്ചു അഞ്ചാറ് തവണ തുമ്മി ക്കാണും.
അടുത്ത ബസിനു കയറി ഞങ്ങള്‍ കോളേജില്‍ എത്തി . മൂന്ന് പേരും അവരവരുടെ ക്ലാസ്സില്‍ പോയി.  ഉച്ചക്ക് അളിയന്മ്മാര് രണ്ടു പേരും കൂടി മാത് സ്   ഡിപ്പാര്ട്ട്മെന്റില്‍ വന്നു കൂടുതല്‍ ഇന്ഫോര്‍മേഷനുമായി . ആ പെണ്‍ കിടാവ് സൂപ്പര്‍ ഫാസ്റ്റ് ബസിനു അടൂര് നിന്നും കയറി  പന്തളം സ്റ്റാന്‍ഡില്‍ വന്നിട്ട് ഓട്ടോ പിടിച്ചാണത്രെ കോളേജില്‍ വരുന്നത് , ചുരിദാര്‍ രണ്ടു സൈഡും സാധാരണയിലും കവിഞ്ഞു കീറിയിടാറുണ്ടത്രേ. പിന്നെ പൊടിക്ക് ലിപ്സ്ടിക്കും ഹൈ ഹീല്‍ഡു ചെരുപ്പും ചുരുക്കത്തില്‍ അവളൊരു പരിഷ്ക്കാരിയാണ്‌  എന്ന് . ഏത് ? 
അങ്ങനെ ഫിസിക്സ് ലെ അളിയന്‍   ആ കൊച്ചു പരിഷ്ക്കാരിയെ ദെത്തെടുക്കാന്‍  തീരുമാനിച്ചു . പിറ്റേന്ന് അളിയനെ കണ്ടപ്പോള്‍ ഒരു മ്ലാനത . തിരക്കിയപോള്‍ അളിയന്‍ നടന്ന സംഭവം എല്ലാം പറഞ്ഞു  അളിയന്‍ നേരേ  ചെന്ന് ആ പരിഷ്ക്കാരിയോട്  കാര്യങ്ങള്‍ എല്ലാം പറഞ്ഞു  ആ ചിന്ന കശ്മല പറഞ്ഞത്രേ " അയാം ഹിയര്‍  കമിംഗ് ഫോര്‍ സ്റ്റഡിസ്  നോട് ഫോര്‍ എനി അദര്‍ ബിസിനെസ്സ് . ഡോണ്ട്  ഡിസ്ടര്ബ് മീ "  ഇത് കേട്ടപ്പോള്‍ അവള്‍ക്കിട്ടു ഒരു പണി കൊടുക്കണമെന്ന് തീരുമാനിച്ചു ഉറപ്പിച്ചു പക്ഷെ അളിയന്‍ ഫസ്റ്റ് ഇയര്‍ മലയാളത്തില്‍ ഒരു ചൂണ്ട ഇട്ടത് കൊണ്ട്  അവളെ തത്ക്കാലം ഒഴിവാക്കി .

ഇനിയാണ് സംഗതി നടക്കുന്നത് . അടൂരിലെ ഏറ്റവും പ്രശസ്തനായ ഫിസിഷ്യന്‍ ആണ് അടൂര്‍  ഗവ : ഹോസ്പിറ്റലില്‍ ജോലി ചെയുന്ന ഡോക്ടര്‍  ജോണ്‍ പീറ്റര്‍ . ഏറേ കൈപ്പുണ്യമുള്ള, മനസലിവുള്ള ഒരു ഡോക്ടര്‍ ആണ്  അദ്ദേഹം.  ഗവ : ഹോസ്പിറ്റലില്‍ ഉച്ച വരെ ജോലി നോക്കിയതിനു ശേഷം അദ്ദേഹം  വീട്ടില്‍  മൂന്നു മണിമുതല്‍ രോഗികളെ പരിശോധിക്കും . അവിടെ പോയിട്ടുള്ളവര്‍ക്കറിയാം നമ്പര്‍ വിളിച്ചു  നാലു രോഗികളെ  ഒരുമിച്ചാണ്  കണ്‍സല്ട്ടിംഗ്  റൂമിലേക്ക്‌  കയറ്റുന്നത് . നേരത്തെ ഫോണില്‍ വിളിച്ചു നമ്പര്‍ ബുക്ക്‌ ചെയ്യണം . രണ്ടു ദിവസമായി കടുത്ത തലവേദനയും പനിയും . കോളേജില്‍ നിന്നും മൂന്ന് മണിയായപ്പോള്‍, മറ്റേ രണ്ടു അളിയന്മ്മാരെ കൂട്ടി  ഡോക്ടറിനെ കാണാനായി അടൂരിലേക്ക് പോന്നു . ഡോക്ടറുടെ വീട്ടില്‍ വന്നപ്പോള്‍ ആ പരിഷ്ക്കാരിപ്പെണ്ണ്‍  അവിടെ നില്‍ക്കുന്നു കൂടെ വേറെ ഒരു പച്ച പരിഷ്ക്കാരിപ്പെണ്ണ്‍ ഉണ്ട്  രണ്ടും കൂടി അവിടെ ക്കിടന്നു പൂന്തു വിളയാടുന്നു . അങ്ങോട്ട്‌ കയറി ഒന്ന് ചിരിച്ചിട്ട് ആ ബ്ലെഡി  ഫൂള്‍സ് ഒന്ന്  തിരിച്ചു ചിരിക്കാനുള്ള മര്യാദ പോലും പോലും കാണിച്ചില്ല . 
ഇനിയാണെ  സംഭവം .............
അവരുടെ നമ്പര്‍ 10   ഞങ്ങളുടേത് 14  . ഡോക്ടര്‍  നമ്പര്‍ വിളിച്ചു  10 , 11 , 12 . പതിമൂന്നു വിളിച്ചെങ്കിലും അവര് വരാത്തതിനാല്‍ അടുത്ത നമ്പര്‍ ആയ പതിനാല് വിളിച്ചു  . ഭാഗ്യം വരുന്ന ഓരോ വഴിയെ. .
ഡോക്ടര്‍  പരിഷ്ക്കാരിയെ ആദ്യം നോക്കി . എന്നിട്ട്  ചോദിച്ചു എന്താ?  എന്ത് പറ്റി ? 
പരിഷ്ക്കാരി : " സര്‍ യെസ്റ്റെര്‍ഡേ പുറത്തു നിന്ന് ഫുഡ്‌ കഴിച്ചു , ആഫ്ടര്‍ ദാറ്റ്‌   മെനി  ടൈംസ്‌  ഒമിറ്റിംഗ് ഉണ്ടായി "
ഡോക്ടര്‍  : " ശെരി, വേറെ എന്തെങ്കിലും  "
 പരിഷ്ക്കാരി : " സ്ടോമക്ക്  അപ് സെറ്റാ "
ഡോക്ടര്‍ : " ലൂസ് മോഷന്‍ ആയിട്ടാണോ "
 പരിഷ്ക്കാരി :  : യെസ്  സെവെന്‍  എയിറ്റ്  ടൈംസ്‌  ഉണ്ടായി "
 ഡോക്ടര്‍  മരുന്ന്  കുറിച്ച് കൊടുത്തു
ഞാനും തലവേദനക്കും  പനിക്കുമുള്ള ഉള്ള മരുന്ന് കുറിച്ച് വാങ്ങി .  
പിറ്റേന്നു രാവിലെ ഞങ്ങള്‍ മൂന്ന് അളിയന്മ്മാരും കൂടി  പതിവിലും നേരത്തെ കോളേജില്‍ വന്നു. പരിഷ്ക്കാരി പതിവുപോലെ സൂപ്പര്‍ ഫാസ്റ്റ് ബസിനു  കയറി എത്തി  ഫിസിക്സിലെ അളിയന്‍ ക്ലാസ്സില്‍ പോയി  രണ്ടു ഫൈവ് സ്റ്റാര്‍ നല്‍കാമെന്ന ഉറപ്പില്‍ സ്വെന്തം ക്ലാസ്സിലെ ഒരു പെണ്കൊച്ചിനെയും കൊണ്ട് 11 മണിയായപ്പോള്‍ ഫസ്റ്റ് ഇയര്‍ ഇംഗ്ലീഷ് ക്ലാസ്സിനടുത്തു എത്തി . ഞാനും കെമിസ്ട്രി യിലെ അളിയനും കൂടി അവരവരുടെ ക്ലാസ്സിലെ അണ്ണന്‍ മ്മാരെ എല്ലാം കൂടി വിളിച്ചു ഈ പരിഷ്ക്കാരിക്കിട്ട് ഒരു പണി കൊടുക്കേണ്ടത് പലരുടെയും ആവശ്യമായതിനാല്‍ പുരുഷ കേസരികള്‍ പലരും കൂടി . 
തിരക്കഥ ഇപ്രകാരമാണ്  ഞങ്ങളുടെ വനിതാ സുഹൃത്ത്‌  ഫസ്റ്റ്  ഇയറില്‍ കയറി ആ പരിഷ്ക്കാരിയോട്  പേര് ചോദിക്കണം , എവിടാ വീടെന്നു ചോദിക്കണം കൂടാതെ  മോളിന്നലെ വന്നില്ലായിരുന്നോ എന്നും ചോദിക്കണം .
ഇത്ര മാത്രം ചോദിച്ചിട്ട്  ക്ലാസിനു വെളിയില്‍ വരുമ്പോള്‍ രണ്ടു ഫൈവ് സ്റ്റാര്‍ തരും .
 വനിതാ സുഹൃത്ത്‌  ഫസ്റ്റ്  ഇയറില്‍ കയറി  പരിഷ്ക്കാരിയെ ക്കണ്ട്  ആദ്യം പേര് ചോദിച്ചു , പെങ്കൊച്ചു പേര് പറഞ്ഞു പിന്നീട് വീടെവിടെ  എന്ന് ചോദിച്ചു അതിനും മറുപടി പറഞ്ഞു ഞങള്‍ എല്ലാവരും കൂടി ജനലിനടുത്തു നില്‍ക്കുകയാണ്  അടുത്ത ചോദ്യം മോളിന്നലെ വന്നില്ലായിരുന്നോ ? പരിഷ്ക്കാരി : " ഇല്ല " അപ്പോഴേക്കും ഫിസിക്സിലെ അളിയന്‍ ഇടപെട്ടു " അതെങ്ങനെ വരാനാ ആ കൊച്ചിന്നലെ വയറിളകി കിടക്കുവല്ലായിരുന്നോ ? മക്കളെ ഇപ്പോള്‍ വയറ്റിളക്കം എങ്ങനെ ഉണ്ട് കൊറഞോ " 
ആ ചിന്ന കശ്മല  തകര്‍ന്നു തരിപ്പണമായി  
എന്നിട്ടും വിട്ടില്ല  നമ്മളങ്ങനെ ആ പരിഷ്ക്കാരിയെ  വിടുമോ ? ക്ലാസ്സിന്റെ വരാന്ത  യില്‍ നിന്ന് ഒരളിയന്‍ ഒറക്കെ ചോദിച്ചു " എന്താ അസുഖം " എല്ലാവരും കൂടി കോറസായി " വയറ്റിളക്കം ......................... " 

വാല്‍ക്കഷണം : ഫിസിക്സിലെ അളിയന്‍ ഇപ്പോള്‍ പട്ടാളത്തില്‍ , പരിഷ്ക്കാരി പെണ്ണ്  ഇപ്പോള്‍ അവന്റെ പോണ്ടാട്ടിയും
 








 













Comments

  1. (((((((O))))))))

    തേങ്ങ പൊട്ടിച്ചു ഞാന്‍ തന്നെ ഉല്‍ഖാടനം ചെയ്തേക്കാം

    കൊള്ളാം തകര്‍പ്പന്‍
    ഒരു സംശയം......ശരിക്കും പട്ടാളക്കാരന്‍ വെടി വെച്ചാല്‍ കേസില്ലേ ??

    ReplyDelete

Post a Comment

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?