അയ്യോ .. അയിനകൊണ്ട്‌ ഞാനെന്തരു പറഞ്ഞു ടീച്ചറെ .

തിരുവനന്തപുരം പോയിട്ടുള്ളവര്‍ എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്  ഓട്ടോക്കാര്‍ എന്ന് പറഞ്ഞാല്‍ അത്  തിരുവനന്തപുരത്തെ ഓട്ടോക്കാര്‍ ആണ്  ഓട്ടോക്കാര്‍ . "കൊലയോടെ അറക്കുക" എന്നത്  എങ്ങനെ ആണ് എന്ന് നമുക്ക്  അവര് ബോധ്യമാക്കി തരും. എന്നാല്‍ എല്ലാവരും ഇങ്ങനെ ആയിരിക്കണമെന്നില്ല . മീറ്റര്‍ ഇട്ടു ചെറിയ ഓട്ടം ഓടില്ല എന്നുമാത്രമല്ല ഇര തിരുവനന്തപുരത്ത്  ആദ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അവര് 2 സെക്രടറിയേറ്റും 3  ചന്ദ്ര ശേഖരന്‍ നായര്‍   സ്റ്റേഡിയം  2 പാളയം 3 ഇന്ത്യന്‍ കോഫി  ഹൌസ്  ഇവ കാണിക്കും അത് തര്‍ക്കമില്ല . ഇനി മീറ്റര്‍ ഇട്ടാലോ ഉള്ള  ഊട് വഴി എല്ലാം ഓടിച്ചേ നമ്മളെ കൊണ്ടു ചെന്ന് എത്തിക്കൂ . അതുകൊണ്ട് തന്നെ തിരുവനന്തപുരം എത്തി ഓട്ടോ വിളിച്ചാല്‍ ഉടനെ തന്നെ ചെയുന്ന പരിപാടി വണ്ടിയേല്‍ കയറിയാല്‍ പിന്നെ ലോക കാര്യങ്ങള്‍ പറയുമ്പോള്‍ " അണ്ണാ , എന്തരു , സൊഖം , മഴകള് , മറ്റും , തന്നെ, ഓ ........." തുടങ്ങിയേ മൊഴിയൂ   കാരണം അനുഭവം ആണല്ലോ ഗുരു  ഇത്  കടുവയെ പിടിച്ച കിടുവയുടെ കഥയാണ് .

മനുഷ്യന് കഷ്ട്ട കാലം തുടങ്ങുമ്പോള്‍ ചെയ്യുന്ന 2 കാര്യങ്ങള്‍ ഉണ്ട്  ഒന്ന് വീടുപണി തുടങ്ങുക മറ്റൊന്ന്  വിവാഹം കഴിക്കുക . ഇതില്‍ ആദ്യത്തെ കഷ്ട്ടകാലം തുടങ്ങി അതായതു  പെരപണി . 
നാട്ടിലുള്ള മേശരിമ്മാരെ വിട്ടു ഹാബിറ്റാറ്റ് ശങ്കര്‍ സാറിനെ കണ്ടു  പടവും വരപ്പിച്ചു ,  കല്ലും കുഴിയില്‍ പെറുക്കിയിട്ടു പെരപണി തുടങ്ങി 
 മേശരിമ്മാരു എല്ലാം  തിരോം ന്തോരംകാരാണ് .  രാവിലെ  എട്ടര മണിക്ക് പയ്യനല്ലൂര്‍ ദേശത്ത്  അണ്ണന്‍മ്മാരെല്ലാം കൂടി  പെര കെട്ടികൂട്ടാന്‍ എത്തും . പണിക്കാരെല്ലാം ഉഷാറാണ്.  നല്ല ചുറുചുറു ക്കുള്ള  ചെറുപ്പക്കാര്‍ ആണ് എല്ലാവരും  . ബിനുവണ്ണന്‍, ഷൈജു , പ്രാഞ്ചിയേട്ടന്‍‍ , ............. ആറ് ഏഴു എണ്ണം ഉണ്ട് എല്ലാം പുലികള്‍ ആണ്      ഇതില്‍ 2 എണ്ണം ഉത്തരേന്ത്യ ക്കാര് കൊച്ചുങ്ങള്‍ ആണ് . അതില്‍ ഒരുത്തനെ ഞാന്‍ സ്കെച്  ചെയ്തിട്ടുണ്ട്  വാര്‍പ്പിനു  ഇറക്കി യിട്ടിരിക്കുന്ന കമ്പി യില്‍ 16 MM  ന്റെ  ഒരു   കമ്പി കഷണം മുറിച്ചു ഞാന്‍ ബാക്കി അവനു കരുതി വെച്ചിട്ടുണ്ട് . ആ വൃത്തികെട്ടവന്‍ വെറും 27 വയസ്സ് മാത്രം പ്രായമുള്ള എന്നെയും  53 വയസുള്ള പടിഞ്ഞാറ്റയിലെ  രാധാകൃഷ്ണന്‍ കൊച്ചട്ടനെയും അങ്കിളേ എന്നാ വിളിക്കുന്നത്‌ . തെങ്ങിനും കമുകിനും ഒരേ തളപ്പോ . കുരുത്തംകെട്ടവന്‍   ഇതിനെ എല്ലാം മേച്ചുകൊണ്ടു ഒരു കണ്‍ട്രാക്കും  മണികണ് ടന്‍ . ഭയങ്കര മാന്യന്‍ ആണെന്നാണ്  പുള്ളിയുടെ അവകാശവാദം  പെരപണി സമയത്തിന് നടക്കേണ്ടത്‌ കൊണ്ടു  ഞാന്‍ ഈ അവകാശവാദം എല്ലാം സമ്മതിച്ചു കൊടുത്തിട്ടുണ്ട്‌ . പിന്നെ ഈ പുലികള്‍ക്കെല്ലാം  പേടിയുള്ള മറ്റൊരു പുപ്പുലി ഉണ്ട്  ടി .പി മധുസൂദനന്‍ . ഹാബിറ്റാറ്റിലെ സീനിയര്‍ എഞ്ചിനീയര്‍ . പുള്ളി പത്തനംതിട്ടയില്‍ കാല്  കുത്തുന്നു എന്നറിഞ്ഞാല്‍ ഈ പുലികള്‍ എല്ലാം വെറും പാവപ്പെട്ട കുഞ്ഞാടുകള്‍ ആയി മാറും.
ഇനി സംഭവത്തിലേക്ക്  വരാം 
 തിരോം ന്തോരത്തെ ഓട്ടോക്കാരെക്കവച്ചു വെച്ച ഒരു സംഭവം ഉണ്ടായി . പണിക്കാര്‍   എല്ലാം താമസിക്കുന്നത് പത്തനംതിട്ടക്കടുത്തു ഓമല്ലൂര്‍ എന്നയിടത്താണ് . പയ്യനല്ലൂരും ഓമല്ലൂരും തമ്മില്‍  വെറും ഒരു " പയ്യന്റെയും ഓമയുടെയും " മാത്രം   വ്യത്യാസമല്ല   ഉള്ളത്  20 കിലോ മീറ്ററിന്റെ  കൂടി വ്യത്യാസം ഉണ്ട് . ചിലപ്പോള്‍ ഇവര്‍ രാവിലെ പഴകുളത്ത്  ബസ്‌ ഇറങ്ങി  ഓട്ടോ വിളിച്ചു  പയ്യനല്ലൂര്‍ ദേശത്തിന്  വരുകയാണ് ചെയ്യാറ്.  സാധാരണ പഴകുളത്ത്   നിന്ന് ഓട്ടോവിളിച്ചാല്‍ പയ്യനല്ലൂരിനു 30  ഉറുപ്പികയാണ്  ഓട്ടോ ക്കൂലി പക്ഷെ ഇവര്‍ ഇവിടുത്ത് കാരല്ല എന്നു മനസിലാക്കിയ ഓട്ടോ ചേട്ടന്‍ 40  ഉറുപ്പിക വാങ്ങി . രാവിലെ പണി സൈറ്റില്‍ വന്നു ഇവരിത് മണിയണ്ണനോട് പറഞ്ഞു. മണിയണ്ണന്‍ തിരിച്ചു " എടാ അതിനു നീ ഒക്കെ ഇവിടുത്ത് കാരല്ല എന്ന്  ഓട്ടോക്കാരന്  മനസിലായി  കാണും അതെങ്ങനാ വണ്ടി വിളിക്കുംമ്പോഴേ അണ്ണാ പയ്യല്ലൂരു പോണല്ലോ എന്നു പറയരുത്  കേട്ടോ
അനുചരന്മമാര്‍  ഉപദേശം ശിരസാ വഹിച്ചു 
പക്ഷെ  പിറ്റേ ദിവസം വേറൊരു ഓട്ടോ വിളിച്ചപ്പോഴും ഇതു തന്നെ സംഭവിച്ചു ഓട്ടോ ചേട്ടന്‍ 40  ഉറുപ്പിക വാങ്ങി. വീണ്ടും അനുചരന്മമാര്‍ മണിയണ്ണന്റെ അടുത്ത് പരാതിപറഞ്ഞു . മണിയണ്ണന്‍ തിരിച്ചു ചോദിച്ചു " നീയൊക്കെ വണ്ടി വിളിച്ചപ്പോള്തിരോംന്തോരം ഭാഷ പറഞ്ഞോടെ ? "
അനുചരന്മമാര്‍ ::  " ഇല്ലണ്ണാ
മണികണ് ടന്‍  സീനിയര്‍ മേശരി ബിനുവിനോട്  " ഉള്ളത് തന്നെടേ "
ബിനുവണ്ണന്‍ : ഉള്ളത്  വണ്ടി വിളിച്ചപ്പോള്യെവന്മ്മാര്  തിരോംന്തോരം ഭാഷ പറഞ്ഞില്ല കേട്ടാ പക്ഷെ വണ്ടിയില്ഇരുന്നു സംസാരിച്ചു "
മണികണ് ടന്‍  " മതിയെല്ലോ ഓട്ടോക്കാരന്പിന്നെ പൊട്ടനാണല്ലോനാളെ മുതല്നീ എല്ലാം ബസിനു വന്നാല്മതി "
ഓട്ടോ  അതോടെ കട്ട്‌ ..............
വാര്പ്പിനു തട്ടടിക്കാനായി തെങ്ങ് വാങ്ങാനായി മണികണ് ടന്‍  കണ്‍ട്രാക്ക്  നൂറനാടിനു പോയി അവടെ ചെന്ന് തെങ്ങ് വില പറഞ്ഞു അവിടെ പോയപ്പോള്‍ ഒരു അനുചരനെ കൂടി കൊണ്ടു പോയി . പിറ്റേന്ന് രാവിലെ അനുചരനോട് പറഞ്ഞു " നീ രാവിലെ അവടെ ചെല്ലണം.  തെങ്ങ്  വെട്ടാനുള്ള ആളിനെയും വിളിച്ചോണ്ട്  ഞാന്‍ അങ്ങോട്ട്‌ വരാം " 
അനുചരന്‍ " ശെരിയണ്ണാ "
അനുചരന്‍ രാവിലെ തെങ്ങ്  മേടിച്ചിട്ട  വീട്ടില്‍ ചെന്നു 
 അനുചരന്‍ ചെന്നു 5 മിനിട്ടു  തികച്ചായിക്കാണില്ല. ആ വീട്ടില്‍ നിന്നും ഒരു ഫോണ്‍ " മണികണ് ടന്അത്യാവശ്യമായി ഇവിടെ വരെ ഒന്ന് വരണം അത്യാവശ്യമാണ്‌  വന്നേ പറ്റു "
എന്താണെന്നറിയാതെ  മണികണ് ടന്ബൈക്കും പറത്തി വീട്ടില്എത്തി . വീട്ടില്ചെന്നപ്പോള്ആണ് പുകിലറിഞ്ഞത്  . തെങ്ങ് മേടിക്കാന്ചെന്ന പയ്യന് വീട്ടില്ചെന്നു വൃത്തികെട് പറഞ്ഞത്രേ . മണിയണ്ണന്കലിച്ചു പയ്യനെ അടുത്ത്  വിളിച്ചു ചൂടായി " എന്തുവാടാ പുളുംന്താനെ നീ ഇവടെ പറഞ്ഞത്  " 
പയ്യന്‍ " അന്നാ ഞാന്നിരവരാധിയാ ഞാന്വേണ്ടാത്തത് ഒന്നും പറഞ്ഞില്ല " എന്നിട്ട്പയ്യന്നടന്ന കാര്യം പറഞ്ഞു  അത് ഏതാണ്ട് ഇപ്രകാരമാണ്  
തെങ്ങ് മേടിച്ചിട്ട വീട്ടില്പയ്യന്രാവിലെ ചെന്നു . അവിടെ ചെന്നു ബെല്ലടിച്ചു  വീട്ടില്‍ 5 പേരാണുള്ളത്  വീടിന്റെ കാരണവര്‍  നീലകണ്പിള്ള, റിട്ട : തഹസീല്ദാര്‍ . മകന്ആലപ്പുഴ എസ് .ബി .ടി  യില്ജോലി ചെയ്യുന്ന അനില്കുമാര്‍ , മരുമകള്ലേഖ  ഒരു സ്വകാര്യ സ്കൂള്അദ്ധ്യാപിക,   2 കൊച്ചു മക്കള്ദേവപ്രസാദ്  ആറാം  ക്ലാസ്സില്‍, ദേവ ഗായത്രി മൂന്നാം ക്ലാസ്സില്‍ . അനില്സര്രാവിലെ ബാങ്കില്പോയി , നീലകണ് പിള്ള  
യവര്കള്രാവിലെ കൊച്ചുങ്ങളെ സ്കൂളില്വിടാനായി പോയി , ടീച്ചര്സ്കൂളില്പോകാനായി ഒരുങ്ങുമ്പോള്ആണ്  സംഭവം നടക്കുന്നത്  പയ്യന്രാവിലെ ചെന്ന്  ബെല്ലടിച്ചു . ടീച്ചര്സ്കൂളില്പോകുന്ന തിരക്കില്‍ , ടീച്ചര്അകത്തു നിന്ന് വിളിച്ചു ചോദിച്ചു " ആരാ എന്ത് വേണം ? "
പയ്യന്‍ " തെങ്ങുകളും  മറ്റും   വെട്ടാവന്നതാണ്    യാരുവില്ലിയോ.. ഇവടെ?  "
ടീച്ചര്‍ :" ഇവിടിപ്പോള്ഞാന്മാത്രമേ ഉള്ളു   വേറെ ആരും ഇല്ല പോയിട്ട് പിന്നെ  വാ "
പയ്യന്‍ : " ഓ .. തന്നെ , എന്നാ ടീച്ചറെ ഞാന്വരട്ടോ.... ? "
ടീച്ചര്‍: " ഒരു ആട്ട്  ആട്ടി  .............  തെമ്മാടി  വേണ്ടാതീനം പറയുന്നോ . ഞാന്‍  ആരെന്നു വിചാരിച്ചെടാ വാല് മാക്രി
പയ്യന്‍  : " അയ്യോ .. അയിനകൊണ്ട്‌  ഞാനെന്തരു  പറഞ്ഞു ടീച്ചറെ .... "
മണികണ് ടന്‍ .കണ്‍ട്രാക്കിന്  ആശ്വാസമായി . ഹാവൂ ഇത്  ഭാഷാ വ്യത്യാസമാണ്‌  പയ്യന്‍ മൊഴിഞ്ഞ  തിരോംന്തരം ഭാഷ ടീച്ചറിന് മനസിലാകാത്തത്  ആണ് സംഗതി . പയ്യന്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ പോയിട്ട്  പിന്നെ വരാം  എന്ന്  വളരെ ബഹുമാനത്തോടു കൂടി ടീച്ചറിനോട്  പറഞ്ഞതാ പക്ഷെ പറഞ്ഞത്  തിരോംന്തരം ഭാഷയില്‍ ആയതിനാല്‍ ടീച്ചര്‍ തെറ്റിദ്ധരിച്ചു .

വാല്‍ക്കഷണം  : മണികണ് ടന്‍ .കണ്‍ട്രാക്ക്  അനുചരന്മ്മാരെ എല്ലാം കഥകളി പഠിപ്പിക്കുവാന്‍ പോകുന്നു  എന്നൊരു ശ്രുതിയുണ്ട് 
 

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?